മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്നെ കൊല്ലാന്‍ ശ്രീകാന്ത് ഷിന്‍ഡെ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സഞ്ജയ് റാവത്ത് കത്തെഴുതി. 'ഇന്ത്യ റ്റുഡേ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെയായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ജനപ്രതിനിധികൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണെന്നും റാവത്ത് കത്തില്‍ പറയുന്നു. ഏകനാഥ് ഷിന്‍ഡെ അധികാരത്തിലെത്തിയതിനു പിന്നാലെ തനിക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു. ഷിന്‍ഡെയുടെ ഈ തീരുമാനത്തിനെതിരെ തനിക്ക് പരാതിയില്ല. എന്നാല്‍ മഹാരാഷ്ട്രയിലെ ക്രമസമാധാന നില വഷളായതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഷിൻഡെ വിഭാഗത്തിന് ശിവസേനയെന്ന പേരും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും നൽകിയ തീരുമാനത്തിൽ ഗൂഢാലോചനയുണ്ടെന്ന് റാവത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2,000 കോടിയുടെ ഇടപാടാണ് പാർട്ടിയുടെ പേരും ചിഹ്നവും കൈവശപ്പെടുത്താൻ നടന്നതെന്നാണ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്.