ഡല്‍ഹി: ഒളിക്യാമറ വിവാദത്തിന് പിന്നാലെ ബി സി സി ഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷക്കാണ് ശര്‍മ്മ രാജി കത്ത് സമര്‍പ്പിച്ചത്. രാജി സ്വീകരിച്ചതായി വാര്‍ത്താ എജന്‍സിയായ എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണ കായിക ക്ഷമതയ്ക്കുവേണ്ടി ചില താരങ്ങള്‍ ടോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് 'സീ ന്യൂസ്' നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ചേതന്‍ ശര്‍മ പറഞ്ഞിരുന്നു. ഇതാണ് രാജിയിലേക്ക് വഴിയൊരുക്കിയത്.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോഹ്ലി കരുതുന്നത്. കോഹ്ലിയും രോഹിത് ശര്‍മയും തമിലുള്ള ബന്ധത്തെക്കുറിച്ചും ചേതന്‍ ശര്‍മ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ ഈഗോ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇരുവർക്കും ടീമിൽ സ്വന്തം ഇഷ്ടക്കാരുണ്ട്. ഗാഗുലിയുടെ പല നിര്‍ദ്ദേശങ്ങളെയും കോഹ്ലി കേള്‍ക്കുമായിരുന്നില്ല. കളിയേക്കാള്‍ വലിയ ആളാണ് താന്‍ എന്നാണ് കോഹ്ലി വിചാരിക്കുന്നത് - ചേതന്‍ ശര്‍മ പറഞ്ഞു.
അധികം വൈകാതെ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം തന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരിലൊരാളാണെന്നും ചേതന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ സീനിയര്‍ താരങ്ങള്‍ അടക്കം ബിസിസഐയെ കടുത്ത അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയോട് ബിസിസിഐ രാജി ആവശ്യപ്പെട്ടത്. ചേതന്‍ ശര്‍മയുടെ പകരക്കാരനായി ആരാകും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുക എന്നത് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആകും ഇനി തീരുമാനിക്കുക.