ഹീത്തിന്റെ സഹതാരമായിരുന്ന ഹെന്‍ട്രി ഒലേങ്കയുള്‍പ്പെടെയുളളവര്‍ മരണവാര്‍ത്ത പങ്കുവെക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി ഹെന്‍ട്രി തന്നെ രംഗത്തെത്തി.
ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ ബാറ്റിംഗിലൂടെ പരാജയപ്പെടുത്തിയ 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽക്കറിന്‍റെ മകനെന്ന നിലയിലാണ് ക്രിക്കറ്റ് ലോകത്ത് അര്‍ജുന്‍ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇടം കൈയ്യന്‍ പേസ് ബൗളറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു.
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് അവസരം നിഷേധിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ താരം ഇടം പിടിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്
തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പന്ത് അടുത്തിടെ പറഞ്ഞിരുന്നു. ശാസ്ത്രക്രിയകളെല്ലാം വിജയകരമായി പൂര്‍ത്തികരിച്ചു. തിരിച്ചുവരവിനുള്ള യാത്രകള്‍ ആരംഭിച്ചിതന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പന്ത് അടുത്തിടെ പറഞ്ഞിരുന്നു. ശാസ്ത്രക്രിയകളെല്ലാം വിജയകരമായി പൂര്‍ത്തികരി
ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു.. ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി', എന്നാണ് ഫോട്ടോ പങ്കുവെച്ച് സഞ്ജു സാംസൺ പറഞ്ഞു.
എന്നിട്ടും കഴിവുള്ള മറ്റുപല താരങ്ങളെയും തഴഞ്ഞുകൊണ്ട് രാഹുല്‍ ഇപ്പോഴും ടീമില്‍ തുടരുകയാണെന്ന് വെങ്കടേഷ് പ്രസാദ് ആരോപിച്ചു. നാഗ്പുർ ടെസ്റ്റിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപ്പണറാക്കിയ തീരുമാനം തനിക്കു മനസ്സിലാകുന്നും അദ്ദേഹം പറഞ്ഞു.
വീരാട് കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു. കോഹ്ലി മികച്ച കളിക്കാരനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തോട് തനിക്ക് എപ്പോഴും ബഹുമാനമാണ്. എന്നാല്‍ തന്‍റെ കരിയറില്‍ നേരിട്ട മികച്ച ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു.
ഷഭ് പന്ത് ചികിത്സയിലായതിനാല്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസണുള്ള അവസാന അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര.
ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് താന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും. അഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും ദേശിയ ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ലെന്നും ഖുറം മൻസൂർ പറഞ്ഞു.
ഐ സി സി ഫുള്‍ മെംബര്‍ഷിപ്പ് ഉള്ള ഒരു രാജ്യത്തിന്‍റ വനിതാ ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഉത്തരവാദിത്വം ഐ സി സിയ്ക്കുണ്ടെന്നും താലിബാന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ സി സി വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'സഞ്ജുവിന് വലിയ കഴിവുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനാണ് തിരിച്ചടിയാവുന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അത് തെളിയിക്കപ്പെട്ടിറിക്കുന്നുവെന്ന്' കമൻ്ററിക്കിടെ ഗവാസ്കർ പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടി-20യിൽ സഞ്ജുവിന്‍റെ മോശം പ്രകടത്തിയതിനുപിന്നാലെയാണ് ഗവാസ്കറും ഗംഭീറും രംഗത്തെത്തിയത്.
പന്തിനെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചന നടത്തുന്നുണ്ടെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദഗ്ദ സംഘത്തിന്‍റെ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും പന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലക്കും കാലിനും ഗുരുതര പരിക്കുപറ്റിയ പന്തിനെ ഡെറാഡൂണിലെ ലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചിത്രത്തില്‍ മിതാലിയുടെ ജീവിതം മാത്രമല്ല പറഞ്ഞുവെക്കുന്നതെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേരിട്ട പ്രതിസന്ധികളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയാകോം 18 സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്ക്കാര്‍ സമ്മാന ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ കഴിഞ്ഞദിവസം ഐപിഎൽ ഫെെനലിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തിൽ സഞ്ജു പുറത്താക്കപ്പെട്ടത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമർശനം. തന്റെ യൂട്യൂബ് ചാനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം
കേരളാ ക്രിക്കറ്റ് ടീമില്‍ കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീശാന്ത്. 2005-ല്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിന് സാധിച്ചു. ആ കളിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് ശ്രീശാന്ത് എത്തുന്നത്
ചൂതാട്ട കേന്ദ്രത്തിന്‍റെ പരസ്യത്തിനായി തന്‍റെ ചിത്രം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളുകളെ ആകര്‍ഷിക്കാനായി കമ്പനി തെരഞ്ഞെടുത്ത മാര്‍ഗം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്‍റെ കരിയറിലും അതിന് ശേഷവും നിരവധി കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
തീര്‍ച്ചയായും ശരിയായ സമയത്താണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്. റുതുരാജ് ടി20 ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലുമുണ്ട്. അദ്ദേഹം എവിടെപ്പോയാലും അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ചേതന്‍ ശര്‍മ്മ പറഞ്ഞു.
ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ദളിത് ആക്ടിവിസ്റ്റ് രാജൻ കൽസനാണ് കഴിഞ്ഞ വർഷം യുവരാജ് സിംഗിനെതിരെ പരാതി നൽകിയത്. താരത്തിന്‍റെ പരാമർശങ്ങൾ മനപൂർവ്വമാണെന്നും ദളിത് സമൂഹത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് രാജൻ ആരോപിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു.
പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യവര്‍ഷം തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. പിന്നീട് 1983-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ടോപ്പ് സ്‌കോര്‍ യശ്പാല്‍ ശര്‍മ്മയ്ക്കായിരുന്നു.
ലീഗിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് ഗാരി ഹൂപ്പറിനെ പോലയുള്ള കളിക്കാരെ ടീമിൽ എത്തിച്ചത്. പ്രിമിയർ ലീഗ്, എ ലീഗ്, സ്കോർട്ടിഷ് ലീഗ് എന്നിവയിലെ അനുഭവ സമ്പത്തുമായാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞത്. സ്കോർട്ടിഷ് ലീഗിലെ സെൽട്ടിക്കിനായി 95 മത്സരങ്ങളും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ നോർവിക്ക് സിറ്റിക്കായി 65 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരമാണ് ഹൂപ്പർ.
സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
വീട്ടിലുള്ള മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് താരത്തിന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.