അഗർത്തല: ത്രിപുരയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സിപിഎമ്മിന്റെ അടവുനയം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കും. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാകില്ല. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കം ത്രിപുരയിലെ നേതാക്കള്‍ കോണ്‍ഗ്രസുമായി സീറ്റു പങ്കിടല്‍ ആവശ്യമാണ് എന്ന നിലപാടിലായിരുന്നു. തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. കണ്ണൂർ പാർട്ടി കോൺഗ്രസിലെ തീരുമാനവും ദേശീയരാഷ്ട്രീയത്തിലെ വെല്ലുവിളിയും മുൻനിർത്തിയാണ് ഈ വിട്ടുവീഴ്ച.
സഖ്യം എന്നതിലുപരി പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാതിരിക്കാതിരിക്കാനുള്ള ശ്രമമാണ് ത്രിപുരയിൽ വേണ്ടതെന്നാണ് സിപിഎം വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേയുള്ളൂ. വോട്ട് ഭിന്നിക്കാതിരുന്നാൽ ത്രിപുര തിരിച്ചുപിടിക്കാൻ എളുപ്പമാണെന്ന ധാരണയിലാണ് സിപിഎം കേന്ദ്ര നേതൃത്വം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം നടത്തിയാല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുമെന്ന സൂചനയാണ് യെച്ചൂരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണികള്‍ ഉണ്ടായേക്കും. പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.