ഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ പ്രതിപക്ഷ ഐക്യം ആവശ്യമാണ്. ജനങ്ങള്‍ നിരവധി പ്രശ്നങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ പ്രശ്നത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സാമുദായിക സൗഹാർദം തകർക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന ഞായറാഴ്ച്ചയാണ് മൂന്നു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞാനും നിതീഷ് കുമാറും ഡൽഹിയിൽ പോയി സോണിയ ഗാന്ധിയെ കാണും. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി വരുമ്പോള്‍ അദ്ദേഹത്തെയും കാണും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കും' - ലാലു പ്രസാദ് യാദവ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് ലാലു പ്രസാദ് യാദവ് പ്രതിപക്ഷ ഐക്യത്തെപ്പറ്റി സംസാരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബീഹാറിലെ സീമാഞ്ചൽ പ്രദേശത്ത് സന്ദര്‍ശനം നടത്തിയതിനെയും ലാലു പ്രസാദ് യാദവ് വിമര്‍ശിച്ചു. സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ പരസ്പരം പോരടിപ്പിക്കാൻ ബിജെപി നേതാക്കൾ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.