ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. ഇന്ത്യൻ പാർലമെന്‍റിനെക്കാള്‍ വിദേശ പാര്‍ലമെന്‍റുകളിലാണ് മോദി സംസാരിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. നരേന്ദ്ര മോദി പാർലമെന്റിൽ ഹാജരാകാത്തതിനെതിരെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിൻ്റെയും മോദിയുടെയും പ്രവർത്തന ശൈലിയും ശശി തരൂര്‍ താരതമ്യം ചെയ്തു. ജനാധിപത്യം, ജനാധിപത്യ സ്ഥാപനങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെ സംബന്ധിച്ച് നെഹ്‌റുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാർലമെന്‍റില്‍ പോലും ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും തരൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1962-ല്‍ ചൈന -ഇന്ത്യ യുദ്ധം നടക്കുന്ന സമയത്ത് നെഹ്‌റു പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗാൽവാൻ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാന്‍ മോദി അനുവദിക്കുന്നില്ല. ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ടും ഈ വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മൗനം പാലിക്കുകയാണ്. ഈ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും ചർച്ചകൾ നടക്കുന്നില്ല- ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വെച്ചുനടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ശശി തരൂര്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.