ചണ്ഡീഗഡ് : കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തന്‍റെ രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യുമെന്ന് ക്രിക്കറ്റ് താരവും എം പിയുമായ ഹര്‍ഭജന്‍ സിംഗ്. രാജ്യസഭാംഗമെന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിക്കായി സാധ്യമായതെല്ലാം ചെയ്യും. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ രാജ്യസഭാംഗമായി ചുമതലയേറ്റത്. തന്നെ കൊണ്ട് കഴിയും വിധത്തിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും, ജയ് ഹിന്ദ് - ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021- ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയുടെ രാജ്യസഭാംഗമായി ഹര്‍ജഭജന്‍ സിംഗ് ചുമതലയേറ്റെടുത്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്നും അതിന്‍റെ ഉത്തരവാദിത്വം ഹര്‍ഭജന് നല്‍കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചിരുന്നു.