വര്‍ഗീയ ശക്തികള്‍ക്കെതിരെ യു ഡി എഫ് പ്രതികരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമാണ്. തീവ്രവാദ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ സംസ്ഥാനത്ത് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘടനയാണ് സിപിഎം. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ക്ലാസ് യു ഡി എഫിന് ആവശ്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുഖ്യമന്ത്രീ നിങ്ങൾ സമ്പൂർണ പരാജയമാണ്.. ഈ കേരളത്തിൽ ആരും ഏത് സമയത്തും കൊല്ലപ്പെടാം. ഒരാളുടേയും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയാത്തവരായി പിണറായി സർക്കാർ മാറി. തീവ്രവാദ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ സംസ്ഥാനത്ത് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘടനയാണ് CPM. വർഗീയ ശക്തികൾക്കെതിരെ UDF പ്രതികരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തലശ്ശേരിയിൽ ഹരിദാസിനെ വെട്ടി വീഴ്ത്തുമ്പോൾ അതിന് കിലോമീറ്ററുകൾ അപ്പുറത്ത് കുമ്പള പഞ്ചായത്തിൽ BJP വോട്ട് വാങ്ങി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നേടിയവരാണ് CPM. എന്നിട്ട് ഇവിടെ വന്ന് ഞങ്ങളെ വർഗീയതക്കെതിരെ പ്രതികരിക്കാൻ പഠിപ്പിക്കേണ്ട. മുഖ്യമന്ത്രിയുടെ ക്ലാസ് UDF ന് വേണ്ട.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ തിങ്കളാഴ്ചയാണ് പുലര്‍ച്ചെ ഒന്നരയോടെയാണ് സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹരിദാസന്റെ ശരീരമാസകം വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ പൂര്‍ണ്ണമായും അറ്റുപോയിരുന്നു. ഇരുപതില്‍ അധികം തവണ ഹരിദാസന് വെട്ടേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.