നേപ്പാളിൽ റിസോർട്ടിൽ മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും ഭാര്യയുടെയും 3 കുട്ടികളുടെയും മൃതദേഹം സംസ്കരിച്ചു. ചെങ്കോട്ട് കോണത്തെ വീട്ട് വളപ്പിലായിരുന്നു സംസ്കാരം. ബന്ധുക്കളുടെയും നാട്ടുകാരുയെും സാന്നിധ്യത്തിലായിരുന്നു സംസ്കാരം നടന്നത്. ഇന്നലെ വൈകീട്ട് വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കുന്ദമംഗലം സ്വദേശിയായ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹം രാവിലെ 9.10-നുള്ള വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്നും കൊണ്ടു വരുക. 12.10-ഓടെ മൃതദേഹം കരിപ്പൂരിലെത്തും. അവിടെ നിന്നും രഞ്ജിത്തിന്‍റെ മൊകവൂരില്‍ പുതിയതായി നിര്‍മിക്കുന്ന വീടിനു സമീപത്ത് എത്തിക്കും. ഇവിടെ നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് വഹിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതോടെ സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തക്കളുമാണ് മൃതദേഹത്തെ അനുഗമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായിരുന്നു.
മരിച്ച 8 പേരും ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് 15 അംഗ സംഘം ദാമനിലെ റിസോര്‍ട്ടില്‍ എത്തിയത്. എല്ലാവരുംകൂടെ നാലുമുറികള്‍ ബുക്ക് ചെയ്തു. മരിച്ച എട്ടുപേരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. മരിച്ച രഞ്ജിത്തിന്‍റെ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.