നേപ്പാളിൽ റിസോർട്ടിൽ മരിച്ച 8 മലയാളികളുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. തിരുനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണിന്റെയും ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം ഉച്ചയോടെയാണ് എത്തിച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്‍റെയും ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം വൈകീട്ടാണ് എത്തിച്ചത്. കേരള സർക്കാറിന്‍റെ സഹായത്തോടെയാണ് മൃതദേഹം ഡൽഹിയിൽ കൊണ്ടുവന്നത്. മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് വഹിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതോടെയാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തക്കളും മൃതദേഹത്തെ അനുഗമിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായിരുന്നു. പ്രവീണിന്‍റെയും കുംബത്തിന്‍റെയും മൃതദേഹങ്ങൾ രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹം ശനിയാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.
മരിച്ച 8 പേരും ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് 15 അംഗ സംഘം ദാമനിലെ റിസോര്‍ട്ടില്‍ എത്തിയത്. എല്ലാവരുംകൂടെ നാലുമുറികള്‍ ബുക്ക് ചെയ്തു. മരിച്ച എട്ടുപേരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. മരിച്ച രഞ്ജിത്തിന്‍റെ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്