അഫ്ഗാനിസ്ഥാനില്‍ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ആയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. മടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.