വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി. കെ. ശശി. തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈംഗികപീഡന ആരോപണത്തെ കുറിച്ച് പി. കെ. ശശിയുടെ പ്രതികരണം.
പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി
ഇടഞ്ഞുനിൽക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.വി.തോമസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു