തങ്ങളുടെ സഹോദരിമാര്‍ക്ക നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം തങ്ങള്‍ക്കും വേണ്ടെന്നും അവര്‍ ക്ലാസിലെത്തുന്നതുവരെ ക്ലാസിലിരിക്കില്ലെന്നുമാണ് കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്.
ഉത്തര്‍പ്രദേശില്‍ 8 വ്യാജസര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജിസി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് .ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയിരിക്കുന്നത്.