ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ച ലൈല്‍സി എന്ന നായയാണ് ഗര്‍ഭിണിയാവുകയും മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തത്. അതീവ സുരക്ഷാമേഖലകളില്‍ വിന്യസിച്ചിരിക്കുന്ന നായ്ക്കള്‍ ഗര്‍ഭിണികളാവാന്‍ പാടില്ലെന്നാണ് ബിഎസ്എഫിന്റെ നിയമം.
കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍ രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം
അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ബിഎസ്എഫിന്‍റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത്, ഉദ്യോഗസ്ഥർക്ക് ആളുകളെ അറസ്റ്റ് ചെയ്യുവാന്‍ അധികാരമുണ്ട്.കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി ആവശ്യപ്പെട്ടു.
കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന അതിര്‍ത്തികളില്‍ തമ്പടിച്ച് കര്‍ഷകര്‍. മജ, മാൽവ, ദൊവാബ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കൂട്ടംകൂടിയിരിക്കുന്നത്