ബി എസ് എഫിന്റെ അധികാരപരിധി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന് സി പി ഐ എം

ഡല്‍ഹി: ബി എസ് എഫിന്‍റെ അധികാരപരിധി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ബി എസ് എഫിന്‍റെ  അധികാരം വര്‍ധിപ്പിച്ചതിനെതിരെയാണ് പോളിറ്റ്ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെയുള്ള  കടന്നുകയറ്റമാണെന്നും സി പി ഐ എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ്‌ സര്‍ക്കാരുകള്‍  രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം.

അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. അനധികൃതമെന്ന്‌ തോന്നിയാല്‍ ഈ പ്രദേശത്ത് കടക്കുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ആവശ്യപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതിർത്തി സംരക്ഷണത്തില്‍ ഏകോപനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ബി എസ് എഫിനെ വിന്യാസിപ്പിക്കുന്നതില്‍ മാറ്റം കൊണ്ടുവരികയാണ്‌. പുതിയ തീരുമാനത്തിലൂടെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുവാന്‍ സഹായകകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍. ഗുജറാത്തിൽ ബിഎസ്എഫ് അധികാരപരിധിയിലുള്ള പ്രദേശം 80 കിമിയിൽ നിന്ന് 50 കിലോമീറ്റർ ബെൽറ്റായി ചുരുക്കിയിരിക്കുന്നു. മേഘാലയ, നാഗാലാൻഡ്, മിസോറാം, ത്രിപുര, മണിപ്പൂർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നേരത്തെയുണ്ടായിരുന്നതുപോലെ തുടരും. ബംഗാള്‍, അസം, പഞ്ചാബ്‌, എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിക്കുന്നുവെന്നാണ് അഭ്യാന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 2 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More