എൻ.പി.ആർ അഥവാ ദേശീയ ജനസംഖ്യാ രജിസ്ട്രാർ ചോദ്യാവലി എട്ട് പുതിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ വിപുലീകരിച്ചത്.
- രക്ഷിതാക്കളുടെ ജനനത്തീയതി?
- ജനിച്ച സ്ഥലം?
- അവസാനം താമസിച്ച സ്ഥലം?
- ജീവിത പങ്കാളിയുടെ പേര്?
- പാസ്പോർട്ട് നമ്പർ?
- വോട്ടർ ഐഡി നമ്പർ?
- പാൻ കാർഡ് നമ്പർ?
- ഡ്രൈവിംങ്ങ് ലൈസൻസ് നമ്പർ?
ഇതിൽ തുടക്കത്തിലെ ചോദ്യങ്ങൾ 2010, 2015 വർഷങ്ങളിൽ എൻ.പി.ആർ തയ്യാറാക്കുമ്പോൾ ഉണ്ടായിരിന്നില്ല. 2015-ൽ ഉണ്ടായിരുന്നത് ഒമ്പത് ചോദ്യങ്ങളായിരുന്നു. ഇതാണിപ്പോൾ 26 ആയി വർദ്ധിച്ചിരിക്കുന്നത്. തുടക്കത്തിലെ രണ്ടു ചോദ്യങ്ങൾ പൗരത്വ രജിസ്ട്രർ തയ്യാറാക്കുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ ചേർത്തിരിക്കുന്നത്. ദേശീയ രജിസ്ട്രാറിലേക്കുള്ള വിവരങ്ങൾ എൻ.പി.ആർ വഴി ശേഖരിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഏപ്രിലിൽ നടക്കാനിരിക്കുന്ന കണക്കെടുപ്പിന്‍റെ കൂടെ എൻ.പി.ആർ നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.