തിരുവനന്തപുരം: മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി. അതത് മദ്രസ മാനേജുമെന്‍റുകളാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുഖജനാവില്‍ നിന്നാണ് മദ്രസ അധ്യാപകർക്ക് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമസഭയില്‍ പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെപിഎ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ മത സംഘടനകളുടെ മേല്‍നോട്ടത്തില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നാട്ടുകാരുടെ പണം കൊണ്ടാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നത്. ഓരോ പള്ളിക്കമ്മിറ്റിയും മഹല്ല് നിവാസികളില്‍ നിന്ന് പണം പിരിച്ചും മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തിയുമാണ് മദ്രസകള്‍ നടത്തുന്നത്. ഒരു രൂപ പോലും സര്‍ക്കാറില്‍ നിന്ന് മദ്രസാ അധ്യാപകര്‍ക്കായി വാങ്ങുന്നില്ല. മദ്രസാ അധ്യാപകരുടെ ശമ്പളം യു.പി സ്‌കൂള്‍ അധ്യാപകരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന് ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചെന്നുമൊക്കെയുള്ള വ്യാജ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട്.