കോഴിക്കോട്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബാലുശേരിയില്‍ ധര്മജന് ബോള്‍ഗാട്ടി വന്‍ പരാജയമായിരുന്നുവെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ധ്യകഴിഞ്ഞാല്‍ ധര്‍മ്മജനെ കാണാതാകുമെന്നും, എവിടെപ്പോകുന്നുവെന്ന് ആര്‍ക്കും അറിയുമായിരുന്നില്ലെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ ആരോപിച്ചു. വൈകിട്ട് കാണാതായാല്‍ പിന്നീട് പിറ്റേദിവസം രാവിലെ 10 മണിക്കു ശേഷമാണ് ധര്മജന് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും ഗിരീഷ് പറയുന്നു.
അതേസമയം, ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്മ്മജന് ബോള്‍ഗാട്ടി പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ ജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.
ഇക്കുറി ബാലുശ്ശേരിയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചിറങ്ങിയ സെലിബ്രറ്റി കൂടിയായ ധര്മ്മജന് എൽ.ഡി.എഫിലെ യുവ വിദ്യാർഥി നേതാവ് സച്ചിൻ ദേവിനു മുന്നില്‍ 20327 വോട്ടുകള്‍ക്കാണ് അടിയറവു പറഞ്ഞത്.
മുസ്രിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക