കൊറോണ: ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു, ഒന്നരക്കോടി ജനങ്ങള്‍ നിരീക്ഷണത്തില്‍

കോവിഡ്-19 ബാധിച്ച് ഇറ്റലിയിൽ ഇന്നലെ മാത്രം 133  പേരാണ് മരണപ്പെട്ടത്. സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മൊത്തം രോഗികളുടെ എണ്ണം 5,883-ൽ നിന്ന് 25% വര്‍ധിച്ച് 7,375 ആയി. ഒന്നരക്കോടി ജനങ്ങളാണ് ഇറ്റലിയില്‍ നിരീക്ഷണത്തിലുള്ളത്. ലോംബാർഡിയിലും മറ്റ് 14 മധ്യ, വടക്കൻ പ്രവിശ്യകളിലും താമസിക്കുന്ന ആര്‍ക്കെങ്കിലും പുറത്തുപോകണമെങ്കില്‍ പ്രത്യേക അനുമതി തേടണം. മിലാനിലും വെനീസിലും അതീവ ജാഗ്രത തുടരുകയാണ്. സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊതു പരിപാടികളും നേരത്തേതന്നെ റദ്ദാക്കിയിരുന്നു. നിയന്ത്രണം ഏപ്രില്‍ 3 വരെ തുടരുമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.

യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇറ്റലിയിലാണ്. മരണപ്പെടുന്നവരുടെ എണ്ണം ഇതുവരെ 333 ആയി. പുതിയ നടപടികൾ അനുസരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ 10 ദശലക്ഷം ആളുകൾ താമസിക്കുന്ന ലോംബാർഡിയുടെ മുഴുവൻ വടക്കൻ പ്രദേശത്തേക്കും ആളുകൾക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. മൊഡെന, പാർമ, പിയാസെൻസ, റെജിയോ എമിലിയ, റിമിനി, പെസാരോ, ഉർബിനോ, അലസ്സാൻഡ്രിയ, അസ്തി, നോവാര, വെർബാനോ കുസിയോ ഒസോള, വെർസെല്ലി, പാദുവ, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നത്.

Contact the author

Web Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More