കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിയോട് 15 സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചത്. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.’ ജോസ് കെ.മാണി പറഞ്ഞു.
എന്നാല്‍, പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് എല്‍ഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളി, ആലത്തൂർ മണ്ഡലങ്ങൾ വിട്ടുനൽകാമെന്നും സി.പി.എം അറിയിച്ചതായി സൂചനകളുണ്ട്. പാലാ സീറ്റിന്റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയില്‍ സി.പി.എം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ജോസ് കെ.മാണി, റോഷി അഗസ്റ്റിന് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.