ട്രംപിനെ കുരുക്കാന്‍ വീണ്ടും നാന്‍സി പെലോസി; കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷന്‍

വാഷിംഗ്ടണ്‍: കാപ്പിറ്റോളില്‍ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കുമെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് കാപ്പിറ്റോളില്‍ ജനുവരി ആറിനാണ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്നുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷിക്കാനാണ് സ്വതന്ത്ര കമ്മീഷനെ നിയമിക്കുക. 2001 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലും പെന്റഗണിലും നടന്ന ആക്രമത്തെക്കുറിച്ചുളള അന്വേഷണത്തെ മാതൃകയാക്കുമെന്നും നിയമനിര്‍മാതാക്കള്‍ക്കയച്ച കത്തില്‍ നാന്‍സി വ്യക്തമാക്കി.

ഇത് എങ്ങനെ സംഭവിച്ചു എന്ന് നമുക്കറിയണം. കാപ്പിറ്റോള്‍ ആക്രമത്തില്‍ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന്റെ വസ്തുതകളും കാരണങ്ങളും അന്വേഷിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കും. പാര്‍ലമെന്റ് അംഗങ്ങളുടെയും കാപ്പിറ്റോളിന്റെയും സുരക്ഷക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും നാന്‍സി ആവശ്യപ്പെട്ടു.

അതേസമയം, യുഎസ് സെനറ്റിലെ വിചാരണക്കൊടുവില്‍ ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നു. രണ്ട് തവണ ഇംപീച്ച്‌മെന്റിന് വിധേയനാവുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇംപീച്ച് ചെയ്യപ്പെട്ടപ്പോഴും ട്രംപ് കുറ്റവിമുക്തനായിരുന്നു. രണ്ട് ഇംപീച്ച്മെന്‍റ് നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ഇംപീച്ച്‌മെന്‍റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഭീരുക്കളാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Contact the author

International Desk

Recent Posts

International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More