കേരളത്തിലെ മുസ്‌ലീം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതി രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദ്. രാജ്യത്തെ വഖഫ് ആസ്തികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസ്ഡ് ജി. പി. എസ് മാപ്പിംഗ് നടത്തിവരികയാണ്. കേരളത്തിൽ ഇത് 28 ശതമാനം പൂർത്തിയായിട്ടുണ്ട്. ദേശയതലത്തിൽ 20 ശതമാനം ആയതായും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്തിടത്താണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലുള്ളവർക്ക് കൊച്ചിയാണ് കേന്ദ്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പദ്ധതികൾ നിലവിൽ കേരളത്തിലെ 12 ജില്ലകൾക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പി. എം. ജെ. വി. കെ, പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതികൾ എന്നിവയുടെ പുരോഗതി കമ്മീഷൻ വിലയിരുത്തി. ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായും ചർച്ച നടത്തി. പദ്ധതി പ്രദേശങ്ങൾ കമ്മീഷൻ നേരിട്ട് സന്ദർശിച്ചു.