മൂന്ന് എംഎൽഎമാർ കൂടി തൃണമുൽ വിടുന്നു; അമിത് ഷാ ഇന്ന് കൊൽക്കൊത്തയിൽ

കേന്ദ്ര സർക്കാറും മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമബം​ഗാൾ പര്യടനം ഇന്ന് ആരംഭിക്കും. ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ അമിത് ഷാ സംബന്ധിക്കും. തൃണമുൽ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറുന്ന എംഎൽഎർ ഷായുടെ റാലികളിൽ സംബന്ധിക്കും. സുവേന്ദു അധികാരിക്ക് പിന്നാലെ 3 തൃണമുല് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നേക്കും.

ബാറക്പൂർ എംഎൽഎ ഷിബേന്ദ്ര ദത്താ, കോൺടായി നോർത്തിൽ നിന്നുള്ള ബണശ്രീ മെറ്റായി എന്നിവർ തൃണമുൽ കോൺ​ഗ്രസ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. മാൽഡാ ജാ​ഗോൽ എംഎൽഎ ദീപാലി മിശ്രയും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തൃണമുൽ ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി കബീറുൾ ഇസ്ലാമും മിഡ്നാപൂർ മുൻസിപ്പൽ ചെയർമാൻ പ്രണബ് ബസു എന്നിവർ കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. 

വിവിധ പാർട്ടികളിലെ എംഎൽഎമാർ എംപിമാർ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 30 ഓളം പേർ പാർട്ടിൽ  ചേരുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഹൽദിയയിൽ നിന്നുള്ള സിപിഎം എംഎൽഎ തപസി മൊൻഡൽ ബിജെപിയിൽ ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎം കോൺ​ഗ്രസ് ബന്ധത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിവിടുന്നതെന്ന് തപസി വ്യക്തമാക്കി. 

 മിഡ്നാപൂരിൽ നാളെ നടക്കുന്ന അമിത് ഷായുടെ റാലിയിലായിരിക്കും ഇതിന്റെ പ്രഖ്യാപനം നടക്കുക. നാളത്തെ റാലി ബം​ഗാൾ രാഷ്ട്രീയത്തിലെ ​ഗെയിം ചേ‍ഞ്ചർ ആയിരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More