ജോ ബൈഡനെ അടുത്ത അമേരിക്കൻ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇലക്ടറല്‍ കൊളേജാണ് ഔദ്യോഗിഗ പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തിലേറെയായി നടന്ന വാഗ്വാദവും കോടതി ഹര്‍ജികള്‍ക്കു മൊടുവിലാണ് ഡൊണാള്‍ഡ് ട്രംപിനെ ബൈഡന്‍ തോല്‍പ്പിച്ചതായി ഇലക്ട്രല്‍ കൊളേജ് തീരുമാനം അറിയിച്ചത്. 306 ഇലക്ടറല്‍ കൊളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയത്. നാല് വർഷം മുമ്പ് ട്രംപിനു ലഭിച്ച അതേ ഭൂരിപക്ഷം. 270 ഇലക്ടറല്‍ കൊളേജ് വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാം അങ്കത്തില്‍ ട്രംപിന് ആകെ 232 ഇലക്ടറല്‍ കൊളേജ് വോട്ടുകളാണ് നേടാനായത്.
വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആരോപണവും ഹര്‍ജികളും വിവിധ കോടതികള്‍ക്കൊപ്പം സുപ്രിംകോടതിയും തള്ളിയതിന് പിന്നാലെയാണ് ഇലക്ട്രല്‍ കൊളേജ് തീരുമാനം വന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതോടെ ട്രംപ് ഔദ്യോഗിഗമായി പുറത്താവുകയും ചെയ്തു. ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികൾ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.