നെതാന്യാഹു, മുഹമ്മദ്‌ ബിന്‍ സായിദ് എന്നിവര്‍ക്ക് നൊബേല്‍ നാമനിര്‍ദ്ദേശം

അബുദാബി: ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങളുടെ അകല്‍ച്ച കുറയ്ക്കുന്ന നടപടികള്‍ക്ക് നേതൃത്വം വഹിച്ചവര്‍ എന്ന നിലയ്ക്കാണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആശയമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അബുദാബി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാനെയും 2021 ലെ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുന്നവരുടെ പേരുകളിലേക്ക് നാമനിര്‍ദ്ദേശം നടത്തിയത്.

അയര്‍ലാന്‍ഡില്‍ നിന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡേവിഡ് ട്രിംബില്‍ ആണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അയര്‍ലാന്‍ഡിലെ മുന്‍ മന്ത്രികൂടിയായ ഡേവിഡ് ട്രിംബിലിന് 1998 ലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.

പലസ്തീന്‍ ജനതക്കെതിരായ മനുഷ്യത്വ രഹിതമായ ആക്രമണങ്ങളുടെ പേരില്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയം പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ്. ഇത് ലഘൂകരിക്കാനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇസ്രയേലും യു എ ഇ യും നേതൃത്വപരമായ പങ്കുവഹിച്ചു എന്നതിനുള്ള അംഗീകാരമായാണ് ഈ നമനിര്‍ദ്ദേശത്തെ ഇരു രാജ്യങ്ങളും കാണുന്നത്.

Contact the author

Web Desk

Recent Posts

International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More