ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തു. ഡല്‍ഹി കലാപത്തിലും ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. അതേസമയം, കലാപത്തിനു തുടക്കം കുറിക്കുന്ന തരത്തില്‍ വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസേടുക്കാന്‍ പോലീസ് കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു.
59-ാം വാര്‍ഡായ നെഹ്റു വിഹാറിലെ ആപ്പിന്റെ കൗണ്‍സിലറാണ് താഹിർ ഹുസൈന്. ഇയാളുടെ വീടിനു സമീപത്തെ ഓടയിൽനിന്നാണ് അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത്. കേസെടുത്തതിനു പുറമേ താഹിറിന്റെ വീടും ഫാക്ടറിയും പോലീസ് സീൽ ചെയ്തു. എഎപി പ്രവർത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് അങ്കിതിന്റെ പിതാവും ഐബി ഉദ്യോഗസ്ഥനുമായ രവീന്ദർ ശർമ ആരോപിച്ചിരുന്നു.