അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാതെ തോൽവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഡ്ജി. അന്തിമ തെരഞ്ഞെടുപ്പ് ഫലം തടയാനാണ് ട്രംപിന്‍റെ പ്രചാരണ വിഭാഗം കോടതിയെ സമീപിച്ചത്. 'യാതൊരു തെളിവും ഇല്ലാതെ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് റിസള്‍ട്ട് റദ്ദാക്കണമെന്ന വാദം ഉന്നയിക്കുന്നതെന്ന്' പറഞ്ഞ പെൻസിൽവാനിയയിലെ വില്യംസ്‌പോർട്ട് ജഡ്ജി ട്രംപ് 'ഫ്രാങ്കൻസ്റ്റൈന്‍ മോൺസ്റ്റർ' ആണെന്നും തുറന്നടിച്ചു.
വിധിയിൽ താൻ നിരാശനാണെന്നായിരുന്നു ട്രംപിന്‍റെ അഭിഭാഷകന്‍ റൂഡി ജിയൂലിയാനിയുടെ പ്രതികരണം. ജില്ലാക്കോടതി വിധി കേസ് എത്രയുംപെട്ടെന്ന് സുപ്രീംകോടതിയുടെ മുന്നിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഈ വിധിക്കെതിരെ ഫിലാഡൽഫിയയിലെ മൂന്നാമത്തെ യുഎസ് സർക്യൂട്ട് കോടതിയിലാണ് ട്രംപിന്‍റെ അഭിഭാഷകര്‍ ഇനി അപ്പീല്‍ നല്‍കുക. ആ സർക്യൂട്ടിലെ ജഡ്ജിമാരിൽ ഭൂരിഭാഗവും റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നാമനിർദ്ദേശം ചെയ്തവരാണ്. ട്രംപ് മാത്രം അവിടേക്ക് നാലുപേരെ ട്രംപ് നാമനിർദേശം ചെയ്തിരുന്നു. ട്രംപിനെ 'ഫ്രാങ്കൻസ്റ്റൈന്‍ മോൺസ്റ്റർ' എന്ന് വിശേഷിപ്പിച്ച വില്യംസ്‌പോർട്ട് ജഡ്ജി മാത്യു ബ്രാനിനെ ഒബാമയാണ് നോമിനേറ്റ് ചെയ്തിരുന്നത്.