ലിബിയൻ തീരത്ത് കപ്പൽ തകർന്ന് 74 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു

ലിബിയൻ തീരത്ത് കപ്പൽ തകർന്ന് 74 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവം നടന്നപ്പോൾ 120 ൽ അധികം ആളുകൾ കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. ലിബിയൻ കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 47 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യ മെഡിറ്ററേനിയനിൽ ഉണ്ടായ എട്ടാമത്തെ കപ്പൽ അപകടമാണിത്.

നിലവിൽ സെൻട്രൽ മെഡിറ്ററേനിയനില്‍ ഒരേയൊരു സജീവ ചാരിറ്റി കപ്പല്‍ മാത്രമാണ് റെസ്ക്യൂ നടത്താന്‍ ഉള്ളത്. യുഎൻ കുടിയേറ്റ ഏജൻസിയുടെ കണക്കനുസരിച്ച്, ഈ വർഷം കുറഞ്ഞത് 900 പേരെങ്കിലും മെഡിറ്ററേനിയൻ കടലില്‍ ഉണ്ടായ വിവിധ പകടങ്ങളില്‍പെട്ട് മരണപ്പെട്ടിട്ടുണ്ട്. 11,000 ലധികം പേരെ രക്ഷപ്പെടുത്തി. എന്നാല്‍ അഭയാര്‍ഥികളെ തിരിച്ച് ലിബിയയിലേക്ക് അയക്കുന്നത് ഒട്ടും സുരക്ഷിതമാല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരിക്കല്‍ പുറപ്പെട്ട് തിരിച്ചെത്തുന്നവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരകളാകുന്നതായി നിരവധി അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2020 ൽ ഇതുവരെ 31,000 അഭയാർഥികളാണ് ഇറ്റലിയില്‍ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയവരുടെ എണ്ണം 10,000 ആയിരുന്നു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More