റഷ്യന്‍ ഹെലികോപ്റ്റർ 'അബദ്ധത്തില്‍' വെടിവെച്ചിട്ടു; മാപ്പു പറഞ്ഞ് അസർബൈജാൻ

അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

'ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് അസർബൈജാന്‍ മാപ്പു പറഞ്ഞു'വെന്നും, അവര്‍ക്കൊരു കയ്യബദ്ധം പറ്റിയതാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അർമേനിയയ്ക്കും അസർബൈജാനുമിടയിലൂടെ അതിർത്തിയോട് ചേർന്ന് മങ്ങിയ കാലാവസ്ഥ കാരണം താഴ്‌ന്നുപറന്ന ഹെലികോപ്റ്റർ ആണ് വെടിവെച്ചിട്ടത്. 

റഷ്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സാധാരണ ഈ മേഖലയിലൂടെ പറക്കാറില്ല. അർമേനിയൻ വിഘടനവാദികളുമായി നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പ്രദേശവുമാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അസർബൈജാൻ അറിയിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More