നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐയും, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട ഒരു വിവരവും ചോര്‍ത്തിയിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ബോംബൈ ഹൈക്കോടതിയെ അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ ഫയല്‍ ചെയ്ത പൊതുതാല്പര്യഹര്‍ജി വിചാരണയിലാണ്അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ അനില്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്. അന്വേഷണ ഏജന്‍സികള്‍ പ്രധാനപ്പെട്ട ഈ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് അപേക്ഷകരുടെ വാദം.ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജി എസ് കുല്‍ക്കര്‍ണിയുമടങ്ങുന്ന ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജിയുടെ അന്തിമവാദം കേട്ടത്. കേസിന്റെ തുടർ വാദം അടുത്തയാഴ്ചയിലേക്ക് മാറ്റി.