കമല ഹാരിസിനും ജോ ബൈഡനുമെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്നാണ് ട്രംപ് പറഞ്ഞത്.
നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മിൽ ബുധാനാഴ്ച നടന്ന തെരഞ്ഞെടുപ്പ് സംവാദത്തെ ട്രംപ് പരിഹസിച്ചു. നടന്നത് ഒരു സംവാദമാണെന്ന് പോലും കരുതുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്. കമല ഒരു കമ്മ്യൂണിസ്റ്റ് ആണെന്നും സംവാദത്തിൽ പോലും നന്നായി പ്രകടനം കാഴ്ചവെക്കാനാകാത്ത അങ്ങനെയൊരു വ്യക്തി ഈ പദവി അർഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൂടാതെ പ്രസിഡന്റായി കഴിഞ്ഞാല്‍ ജോ രണ്ട് മാസം പോലും തികയ്ക്കാന്‍ പോകുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
കൊവിഡ് ബാധിതനായത്തിന് ശേഷം ട്രംപ് ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫോക്സ്ന്യൂസിനാണ് ട്രംപ് അഭിമുഖം നൽകിയത്.