അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ബ്രിട്ടനിലേക്ക് തിരിച്ചയച്ച് ശ്രീലങ്ക

അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ദ്വീപിലേക്ക് മാലിന്യങ്ങൾ  കൊണ്ടുവന്നതെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. 

21 കണ്ടെയ്നറുകളിലായി 260 ടൺ മാലിന്യങ്ങളാണ് തലസ്ഥാനമായ കൊളംബോയിലെ പ്രധാന തുറമുഖത്ത് 2017 സെപ്റ്റംബറിനും 2018 മാർച്ചിനുമിടയിൽ എത്തിച്ചേർന്നതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഉപയോഗിച്ച കിടക്കകൾ,  പരവതാനികലുമടക്കമുള്ള  ചവറുകൾ അടങ്ങിയിരിക്കേണ്ടിയിരുന്ന കണ്ടെയ്നറുകളിൽ ആശുപത്രി മാലിന്യങ്ങളും ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് തിരിച്ചയക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു.

ഇത്തരത്തിലുള്ള കണ്ടെയ്നറുകൾ രാജ്യത്തേക്ക് കയറ്റി അയക്കുന്നവരിൽനിന്ന് നഷ്ടപരിഹാരം തേടുമെന്ന് കസ്റ്റംസ് വക്താവ് സുനിൽ ജയരത്‌നെ പറഞ്ഞു. ഏതുതരത്തിലുള്ള ആശുപത്രി മാലിന്യമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മുമ്പ് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളിൽ മോർച്ചറികളിൽ നിന്നുള്ള ശരീരഭാഗങ്ങൾ ഉൾപ്പെട്ടിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

അനധികൃതമായി ഇറക്കുമതി ചെയ്ത 3,000 ടൺ  മാലിന്യങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം ശ്രീലങ്കൻ സർക്കാർ നടത്തിയ അന്വേഷണത്തിൽ, 2017 ലും 2018 ലും ഇന്ത്യയിലേക്കും ദുബായിലേക്കും 180 ടൺ മാലിന്യങ്ങൾ കയറ്റുമതി ചെയ്തതായി കണ്ടെത്തിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More