തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കെതിരെ സിബിഐയുടെ കുറ്റപത്രം. കൊലപാതകം നടന്ന സാത്താൻകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. എസ് ശ്രീധർ, കെ ബാലകൃഷ്ണൻ എസ് മുരുകൻ, പി രഘുഗണേശ്, മുത്തുരാജ , ചെല്ലദുരൈ,സമദുരൈ, തോമസ് ഫ്രാൻസിസ്, വെയിൽ മുത്തു എന്നിവരാണ് പ്രതികൾ.
സാത്താൻകുടിയിലെ മരക്കച്ചവടക്കാരനായ ജയരാജനും, മകനും, മൊബൈൽ കടയുടമയായ ബെന്നിക്‌സും ജൂൺ മാസം 23 ആണ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത് . കടയടക്കാൻ വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവരം അന്വേഷിച്ചെത്തിയ ബന്നിക്സിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. ക്രുര മർദ്ദനത്തെ തുടർന്ന് ഇരുവരും പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റെന്ന് ഇവരെ ജയിലിലെത്തിച്ച പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ എത്തുമ്പോൾ ഇരുവർക്കും പരിക്കുണ്ടായിരുന്നെന്ന് ജയിൽ റജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ജൂൺ മാസം 28 നാണ് സർക്കാർ സിബിഐക്ക് വിട്ടത്.