'ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ശബ്ദിക്കാന്‍ ഒരാളും ഉണ്ടായില്ല' -കബില്‍ സിബല്‍

കോൺഗ്രസ്‌ നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരാളും തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇല്ലായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍. 

ഞങ്ങൾ നൽകിയ കത്ത്‌ എല്ലാവർക്കും നൽകേണ്ടതായിരുന്നു. സംഘടനയ്‌ക്കെതിരായി ഒന്നും അതിലില്ല. എന്നിട്ടും പ്രവർത്തകസമിതിയിൽ വളഞ്ഞിട്ടാക്രമിച്ചു. വളരെ മോശം വാക്കുകൾ  പ്രയോഗിച്ചു. ആരും അത്‌ വിലക്കാതിരുന്നത്‌ ദൗർഭാഗ്യകരമാണ്‌. കത്തെഴുതിയവർക്കെതിരായി  നടക്കുന്ന ആക്രമണം നിർദേശപ്രകാരമാണ്‌.  പ്രീതിപ്പെടുത്തേണ്ടത്‌ മുഖസ്‌തുതിക്കാരുടെ ജോലിയാണെന്നും സിബൽ പറഞ്ഞു.

കോൺഗ്രസിലെ നേതൃപ്രതിസന്ധി തുറന്നുപറയാൻ ധൈര്യം കാട്ടിയവരെ വഞ്ചകരെന്ന്‌  ആക്ഷേപിക്കുന്നതിൽ അത്ഭുതമുണ്ടെന്നും സിബല്‍ പറഞ്ഞു. കത്തിലൂടെ ആരെയും ചെറുതാക്കി കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ പറയുന്നു. ‘ ആ കത്ത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അത് മനസിലാകും, അതില്‍ ആരെയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. ഗാന്ധി കുടുംബത്തെ പോലും. അവര്‍ ഇതുവരെ നല്‍കിയ സേവനങ്ങളെല്ലാം ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്. പാര്‍ട്ടിയെ പുനരുജ്ജീവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

പാര്‍ട്ടി ഭരണഘടനയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ആണത്. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് നല്ലൊരു നേതൃനിരയെ അണിനിരത്തേണ്ടതുണ്ടെന്ന് എന്ന ബോധ്യത്തിന്റെ പുറത്താണ് ആ നീക്കം. കോണ്‍ഗ്രസ് ഇപ്പോള്‍ അതിന്റെ ഏറ്റവും വലിയ താഴ്ചയിലാണ്. 2014, 2019 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാണ് കാണിക്കുന്നതെന്നും’ കപില്‍ സിബല്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 20 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More