ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎസ്) പ്രകാരം ആകെ പ്രവൃത്തി ദിവസങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക വിഹിതം ഏറ്റവും താഴ്ന്ന 52.46 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ. 2013-14ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിഹിതമാണ് ഇതെന്നാണ് എൻആർഇജിഎസ് പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ വിശകലനം കാണിക്കുന്നത്.
2013-14ൽ നിന്ന് 2016ൽ എത്തിയപ്പോൾ 56.16 ശതമാനമായി സാമ്പത്തിക വിഹിതം ഉയർന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ കണക്കുപ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.24 ശതമാനം പോയിൻറ് കുറഞ്ഞിരിക്കുകയാണ്. എട്ടുവർഷങ്ങൾക്കിടെ ഉണ്ടായ ഏറ്റവും വലിയ താഴ്ചയാണ് ഇത്.
13.34 കോടി എൻആർഇജിഎസ് തൊഴിലാളിൽ 6.58 കോടിയും സ്ത്രീകളാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതും പുരുഷന്മാരുടെ പങ്കാളിത്തം വർദ്ധിച്ചതും ഈ ഇടിവിന് കാരണമായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ എൻആർഇജിഎസ് നൽകിയിട്ടില്ല.