കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ആൾ ഇന്ത്യ മെഡിക്കൽ സയൻസിലാണ് അഡ്മിറ്റ് ചെയ്തത്. രാത്രിയോടെ ശാരീരാകാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം അമിത് ഷായെ പരിശോധിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ അരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷായെ പരിശോധിച്ചത്.
കൊവിഡ് ബാധിതനായിരുന്ന ഷാ 4 ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. അമിത് ഷായക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനാ ഫലം നെഗറ്റീവാകുകയായിരുന്നു.ഡൽഹി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അമിത് ഷായാണ്.