ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ലൈബ്രറിക്കുള്ളില്‍ കയറി പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓൾഡ് റീഡിങ് ഹാളിലെ സിസിടിവിയിലാണ് പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. ലൈബ്രറിയില്‍ ശാന്തമായിരുന്നു വായിക്കുന്ന വിദ്യാര്‍ഥികളെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ലൈബ്രറിയിലെ സാധന സാമഗ്രികളും തകര്‍ക്കുന്നുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് അടിക്കുന്നുമുണ്ട്.
സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ‘പൊലീസിന്‍റെയും അമിത്ഷായുടേയും വാദം ഇതോടെ’ പൊളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. പെൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം അതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് വിദ്യാർഥികൾക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. സര്‍വകലാശാലയ്ക്കകത്തുനിന്നും പ്രതിഷേധം തെരുവിലേക്ക് മാറിയതോടെ പൊലീസുമായുള്ള സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. വാഹനങ്ങള്‍ കത്തിയ്ക്കുന്നതിലേക്കും, വെടിവെയ്പ്പിലേക്കും വരെ സംഘര്‍ഷം നീണ്ടു.