രാമക്ഷേത്ര നിര്‍മ്മാണം: ഭൂമി പൂജക്കുള്ള തിയതി കുറിച്ചു, പ്രധാനമന്ത്രി പങ്കെടുത്തേക്കും

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് റാം ജന്മഭൂമി തീർത്ഥ്‌ ക്ഷേത്ര ട്രസ്റ്റ്‌ തിയതി കുറിച്ചു. ഓഗസ്റ്റ് 3- ഓഗസ്റ്റ് 5 എന്നിങ്ങനെ രണ്ട് തീയതികൾ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും ഇതിൽ ഭൂമി പൂജക്ക്‌ ഏത് ദിവസം വേണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും ട്രസ്റ്റ്‌ വ്യക്തമാക്കി. 

അയോധ്യയിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് ട്രസ്റ്റ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതിർത്തി പ്രശ്നങ്ങളും കൊവിഡ്-19-ഉം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അവസ്ഥ എന്താണെന്നു നോക്കി നിർമാണപ്രവർത്തനങ്ങൾ എന്ന് ആരംഭിക്കണമെന്നതും പ്രധാനമന്ത്രിയുടെ തീരുമാനമാണെന്ന്, 15 അംഗ ട്രസ്റ്റിലൊരാളായ കാമേശ്വർ ചൗപൽ പറഞ്ഞു. 

2019 നവംബറിലാണ്‌ അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്ര നിർമാണത്തിനായുള്ള കൊത്തുപണികൾ ആര് ചെയ്യണമെന്നും ചർച്ചയിൽ തീരുമാനമായതായി അദ്ദേഹം അറിയിച്ചു.

ആകസ്മികമായി,  വളരെയധികം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി തിരിച്ചിട്ട്  ഓഗസ്റ്റ് 5-ന് ഒരു വർഷം തികയും.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More