ഷാനിമോള്‍ ഉസ്മാന്‍ വനിതാകമ്മീഷനെ വിമര്‍ശിക്കുന്നത് കുശുമ്പ് കൊണ്ടെന്ന് മുഖ്യമന്ത്രി. സി.പി.എമ്മുകാര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വനിതാകമ്മീഷന്‍ മാറ്റിവെയ്ക്കുന്നുവെന്ന് ഷാനിമോള്‍ ആരോപിച്ചിരുന്നു. വാളയാർ കേസടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഷാനിമോൾ വനിതാ കമ്മീഷനെതിരെ വിമർശനമുന്നയിച്ചത്. എന്നാൽ, വനിതാ കമ്മീഷന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Also Read
സർക്കാർ സ്പോൺസേഡ് പരിപാടികളല്ലാതെ സ്ത്രീ സുരക്ഷക്കായി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു. പോലീസിലും മറ്റ് യൂണിഫോം സേനകളിലും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികളുണ്ട്. പട്ടികജാതി കുട്ടികൾക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വാളയാർ കേസ് സി.ബി.ഐക്ക് വിടാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നാല്പത് ശതമാനം വർധിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പോലീസിന്റെ അനാസ്ഥയാണ് പ്രധാനമായും അതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.