ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു -ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂർണമായും ഉപേക്ഷിക്കുകയാണെന്ന്​ ​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്. രോഗവ്യാപനം തടയാൻ തുടക്കം മുതൽ സംഘടന ഒന്നും ചെയ്തില്ല എന്ന് ആരോപിച്ചാണ് നടപടി. ആദ്യഘട്ടത്തിൽ തന്നെ രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ചൈനയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. 3000 കോടി രൂപയുടെ സഹായമാണ് ഓരോ വര്‍ഷവും ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. 

നാല് കോടി ഡോളറാണ് ചൈന നൽകുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും, ഇത്രയും ചെറിയ തുക നൽകുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നെന്നും ട്രംപ് ആരോപിച്ചു. ഒരു മാസത്തിനുള്ളിൽ പ്രവർത്തന രീതി മെച്ചപ്പെടുത്തണമെന്നും, അല്ലാത്തപക്ഷം തുടരുന്ന കാര്യത്തിൽ പുനരാലോചിക്കുമെന്നും നേരത്തെ അദ്ദേഹം ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കയിലും ബ്രസീലിലും കൊവിഡ് കനത്ത നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്. 

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More