ബെംഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവില്‍ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തി അധികൃതര്‍. 22 കുടുംബങ്ങളില്‍ നിന്നായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) 1.1 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു. ജലക്ഷാമം കടുത്തതോടെ നഗരത്തിൽ വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വാഹനങ്ങള്‍ കഴുകല്‍, പൂന്തോട്ടപരിപാലനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുടിവെള്ളം ഉപയോഗിക്കരുതെന്നും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. 22 കുടുംബങ്ങള്‍ക്കെതിരെ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കടുത്ത വേനലും ജലക്ഷാമവും മൂലം ഈ വര്‍ഷം ഹോളി ആഘോഷിക്കുന്നതിനും ബെംഗളൂരുവില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹോളി ആഘോഷിക്കാനായി വാട്ടർ അതോറിറ്റിയുടെ വെള്ളമോ കുഴൽകിണർ വെള്ളമോ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലും ആഘോഷം വേണ്ടെന്ന് വെച്ചു.