ഗാസ: ഇസ്രയേൽ ഫലസ്തീനിൽ നടത്തിയ വംശഹത്യയില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത യുഎസ് സൈനികൻ ആരോൺ ഭൂഷനെല്ലിന്റെ പേരിലായിരിക്കും ഇനി ജെറികോ നഗരത്തിലെ തെരുവ് അറിയപ്പെടുക. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പേര് നല്‍കിയത്. ഗാസയിലെ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ യുഎസ് എയർഫോഴ്‌സ് അംഗമായ ആരോണ്‍ ബുഷ്നെല്‍ എന്ന 25-കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച തെരുവിന്‍റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മേയർ അബ്ദുൾ കരീം സിദിര്‍ ആരോണിനെ അനുസ്മരിച്ചു. 'ആരോൺ ഫലസ്തീൻ ജനതയ്ക്കായി ജീവ ത്യാഗം നടത്തി. ഞങ്ങള്‍ തമ്മില്‍ സാമ്പത്തികമോ, സാമൂഹികമോ, രാഷ്ട്രീയപരമോ ആയ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഗാസക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെയും ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി ഞങ്ങൾ ഒരുമിച്ച് നിന്നു '-മേയര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വയം കൊളുത്തുന്നത് ആരോണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ വംശഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ഒരിക്കലും പങ്കാളിയാകില്ലെന്നും, ഫലസ്തീനെ സ്വതന്ത്രമാക്കുക എന്നും ഉറക്കെ വിളിച്ചുപറഞ്ഞാണ് ആരോൺ തീ കൊളുത്തിയത്. പോലീസ് ഉടനൻ തീ അണച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അദ്ദേഹം മരണത്തിന് കീഴടങ്ങി.