കൊൽക്കത്ത: രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന ഒരു 'ഗിമ്മിക്ക് ഷോ' ആണ് രാമക്ഷേത്ര ഉദ്ഘാടനമെന്ന് മമത പറഞ്ഞു. എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ഉത്സവത്തിൽ താന്‍ വിശ്വസിക്കുന്നുണ്ടെന്നും മറ്റൊരു മതത്തെ അവഗണിക്കുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അവർ വ്യക്തമാക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഇവിടെ വര്‍ഗീയത അനുവധിക്കില്ലെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി മമത ബാനർജി പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ജനുവരി 22-ലെ 'പ്രാൻ പ്രതിഷ്ഠ' ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുൾപ്പെടെ ആറായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ എല്ലാ പ്രധാന ഗ്രാമങ്ങളിലും ചടങ്ങ് തത്സമയം കാണാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി പറഞ്ഞു. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവമായി അടയാളപ്പെടുത്തും.