കീവ്: ചരിത്രത്തിലാദ്യമായി ഡിസംബര്‍ 25-ന് തന്നെ ക്രിസ്മസ് ആഘോഷിച്ച് യുക്രൈന്‍. റഷ്യയുമായി ഒരുതരത്തിലും സമരസപ്പെടില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് യുക്രൈന്‍റെ പുതിയ തീരുമാനം. പരമ്പരാഗതമായി യുക്രൈനിലും റഷ്യയിലും ജനുവരി ഏഴിനാണ് ഓര്‍ത്തഡോക്സ് ക്രിസ്മസ് ആഘോഷിക്കാറുള്ളത്. എന്നാല്‍ റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഭരണകൂടം മാറി ചിന്തിക്കുകയായിരുന്നു. ഡിസംബർ 25-ന് തന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള നിയമം ജൂലൈയില്‍ തന്നെ യുക്രൈൻ പാസാക്കിയിരുന്നു. ഇതുപ്രകാരമാണ് മറ്റ് ലോകരാജ്യങ്ങളുടെ കൂടെ ഇത്തവണ യുക്രൈനും ക്രിസ്മസ് ആഘോഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുക്രൈന്‍ക്കാര്‍ക്ക് തങ്ങളുടേതായ പാരമ്പര്യവും ആഘോഷങ്ങളും ഉണ്ടെന്നും റഷ്യയുടെ രീതികള്‍ പിന്തുടരേണ്ട ആവശ്യമില്ലെന്നും പുതിയ നിയമം പാസാക്കിക്കൊണ്ട് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി പറഞ്ഞിരുന്നു. എല്ലാ യുക്രൈന്‍ പൌരന്മാരും ഒറ്റക്കെട്ടാണെന്ന് ക്രിസ്മസ് ദിന സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു. ക്രിസ്മസ് ഒരേ ദിനത്തിൽ ഒരു വലിയ കുടുംബമായി, ഒരുമയുള്ള രാജ്യമായി ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജൂലിയന്‍ കലണ്ടര്‍ പ്രകാരമായിരുന്നു ഇതുവരെ യുക്രൈൻ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ഇത്തവണ ക്രിസ്മസ് ആഘോഷത്തിന്റെ തീയതി സർക്കാർ മാറ്റുകയായിരുന്നു.