കുഞ്ഞുങ്ങളെ മിഠായി പൊതിഞ്ഞ പോലെ കൊണ്ടുപോകുന്നത് കാണാന്‍ വയ്യ; ഫലസ്തീന്‍ വിഷയത്തില്‍ ഷെയ്ന്‍ നിഗം

ഫലസ്തീനില്‍ യുദ്ധം മൂലം കുഞ്ഞുങ്ങളടക്കമുളള ജനങ്ങള്‍ അനുഭവിക്കുന്ന വേദന തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. കൊച്ചുകുഞ്ഞുങ്ങളെ മിഠായി കവറില്‍ പൊതിയുന്നതുപോലെ വെളള തുണിയില്‍ പൊതിഞ്ഞു കൊണ്ടുപോകുന്നത് കാണുമ്പോള്‍ വേദന തോന്നുമെന്നും ഇത്തരം യുദ്ധങ്ങള്‍ കൊണ്ട് ആര്‍ക്കാണ് മെച്ചമെന്ന് എല്ലാ മനുഷ്യരും ചിന്തിക്കേണ്ട സമയമായിട്ടുണ്ടെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. വേല സിനിമയുടെ പ്രമോഷന്റെ ഭാഗമായി മീഡിയാ വണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

'ഇപ്പോ എനിക്ക് ഇന്‍സ്റ്റഗ്രാമൊക്കെ നോക്കാന്‍ വിഷമമാണ്. ചിലപ്പോള്‍ ഞാന്‍ ഫോളോ ചെയ്യുന്ന ഗ്രൂപ്പുകളുടെ പ്രശ്‌നമായിരിക്കാം. ഫലസ്തീനിലെ യുദ്ധം. അവിടെ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ മിഠായിക്കവറില്‍ പൊതിയുന്നതുപോലെ വെളള തുണിയിലൊക്കെ പൊതിഞ്ഞു കൊണ്ടുപോകുന്നതുകാണുമ്പോള്‍ എന്നെ അത് വല്ലാതെ ബാധിക്കും. ഞാന്‍ വളരെ സെന്‍സിറ്റീവായ മനുഷ്യനായതുകൊണ്ടാവാം. കാരണം എന്റെ ആരുമല്ല അവരൊന്നും. എന്റെ മതമായതുകൊണ്ടാണ് എന്ന് പറഞ്ഞാല്‍ അതുമല്ല. അത് മനുഷ്യത്വമാണ്. ഇതൊക്കെ മാറണം. മാറുമോ എന്നറിയില്ല. നമ്മളെല്ലാവരും ഇവിടെ ജനിക്കുന്നു, കര്‍മ്മം ചെയ്യുന്നു, മരിച്ചുപോകുന്നു. പോകുമ്പോള്‍ ആരും ഒന്നും തന്നെ കൊണ്ടുപോകുന്നുമില്ല. ഇത്തരം യുദ്ധങ്ങള്‍ കൊണ്ട് ആര്‍ക്കാണ് മെച്ചം എന്ന് എല്ലാ മനുഷ്യരും ചിന്തിക്കേണ്ട സമയമായിട്ടുണ്ട്'- ഷെയ്ന്‍ നിഗം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കളമശേരിയില്‍ സ്‌ഫോടനം നടന്നപ്പോള്‍ നടത്തിയ പ്രതികരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കണം എന്നല്ല. ചില സംഭവങ്ങള്‍ നമ്മളെ വല്ലാതെ ബാധിക്കുമ്പോള്‍ അതിനെക്കുറിച്ച് പറയുക എന്നതാണ്. കളമശേരിയിലെ കാര്യമെടുത്താല്‍, കുറച്ചുനാളായി നമ്മുടെ സമൂഹത്തില്‍ ഇടയ്‌ക്കൊക്കെ മതത്തിന്റെ വിഷം ഇങ്ങനെ കാണാനാവുന്നുണ്ട്. എന്റെ അച്ഛന് അസുഖം കൂടിയ സമയത്ത് രക്തം ദാനം ചെയ്തവര്‍ ഒരിക്കലും മതം നോക്കി വന്നവരാകില്ല. എല്ലാ മതങ്ങളിലും നല്ലത് ചെയ്യുന്നവരും മോശം ചെയ്യുന്നവരുമുണ്ടാകും. നമ്മുടെ കാര്യങ്ങളെല്ലാം വ്യക്തിപരമായിരിക്കണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും കാണേണ്ട കാര്യമില്ല. അതിന്റെ സമയമൊക്കെ കഴിഞ്ഞുപോയി. ഒരു സംഭവം നടക്കുമ്പോള്‍ ആരെയും ഒന്നിനെയും മാറ്റിനിര്‍ത്താനോ പറയാനോ ആരോപിക്കാനോ പാടില്ല. അങ്ങനെ തോന്നിയപ്പോഴാണ് ആ വിഷയത്തില്‍ പ്രതികരിച്ചത്'-ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More