കോഴിക്കോട്: ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധം തുടരുന്നതിനിടെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'യുദ്ധവിരുദ്ധ വലയം' തീര്‍ക്കാനൊരുങ്ങി മുസ്ലീം യൂത്ത് ലീഗ്. ഫലസ്തീന്‍ 'പീഡിത ജനതയ്ക്ക് ഐക്യദാര്‍ഢ്യം' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് യുദ്ധ വിരുദ്ധ വലയം സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 12 വ്യാഴാഴ്ച്ച രാത്രി എട്ടുമണിക്ക് കോഴിക്കോട് മാനാഞ്ചിറയിലാണ് പരിപാടി. 'ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് എന്നപോലെ, ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്നപോലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യ എന്നതുപോലെ ഫലസ്തീനുകാര്‍ക്ക് ഫലസ്തീന്‍ അവരുടെ ജന്മാവകാശമാണ്'-എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പങ്കുവെച്ചാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തെക്കൻ ഇസ്രായേലിലെ മൂന്ന് പ്രധാന പ്രദേശങ്ങളിൽ ഹമാസ് പോരാളികളും ഇസ്രായേൽ സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇസ്രായേലിലും ഗാസയിലുമായി മരിച്ചവരുടെ എണ്ണം 1100 ആയി. ഇനിയൊരിക്കല്‍കൂടെ ഇസ്രയേല്‍ ജനതയെ മുറിവേല്‍പ്പിക്കാന്‍ ഒരൊറ്റ ഹമാസ് യോദ്ധാവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ സൈന്യം പിന്മാറൂ എന്ന് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞിരുന്നു.