ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹം. അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ബ്രിട്ടീഷുകാരിയായ ട്രിനയാണ് വധു. നിത അംബാനി, ലളിത് മോദി, ഉജ്ജ്വല റൌത്ത് അടക്കമുള്ള പ്രമുഖരാണ് ലണ്ടനില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഹരീഷ് സാല്‍വെയുടെ സ്ഥാനം. മുകേഷ് അംബാനി അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ പ്രിയങ്കരനാണ് അദ്ദേഹം. കുൽഭൂഷൺ യാദവിന്റേതുൾപ്പെടെ രാജ്യത്തെ പല ശ്രദ്ധേയമായ കേസുകളും കൈകാര്യം ചെയ്തത് സാൽവേ ആയിരുന്നു. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയ്ക്കുവേണ്ടിയും, 'മോദി' പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുമൊക്കെ സുപ്രീംകോടതിയില്‍ ഹരീഷ് സാല്‍വെ ഹാജരായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020-ല്‍ 38 വർഷത്തെ വിവാഹജീവിതത്തിനുശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായി ബന്ധം പിരിഞ്ഞിരുന്നു. ഇതിൽ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. രണ്ടുവർഷം മുമ്പ് സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ (56) വിവാഹം ചെയ്തു. ആ ബന്ധവും വേര്‍പ്പെട്ട ശേഷമാണ് അദ്ദേഹം ട്രിനയെ പങ്കാളിയാക്കുന്നത്.