ലഡാക്കിലുള്ള ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ പ്രദേശമാണ് ചൈന പിടിച്ചെടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് തന്ത്രപ്രധാനമായ സ്ഥലമാണ്. ആ സ്ഥലത്ത് പോയപ്പോള്‍, പ്രത്യേകിച്ച് പാങ്കോങ് തടാകത്തിനടുത്ത് എത്തിയപ്പോള്‍, എനിക്കൊരു കാര്യം വ്യക്തമായി: ഇന്ത്യയുടെ മണ്ണ് ചൈന കൈക്കലാക്കിയിരിക്കുന്നു എന്ന് - രാഹുല്‍ഗാന്ധി പറഞ്ഞു. 'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും കൈയേറിയിട്ടില്ലെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ വന്ന് പറയുമ്പോഴാണ് ഈ അധിനിവേശം എന്നതാണ് ഏറ്റവും ദുഃഖകരം. അതൊരു പച്ചക്കള്ളമാണ്. ലഡാക്കിലെ ഭൂമി ചൈന കൈയേറിയെന്ന് ലഡാക്കിലെ എല്ലാവർക്കും അറിയാം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രിക്സ് ഉച്ചകോടിക്കിടെ മോദി ചൈനീസ് പ്രീമിയര്‍ ഷീ ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. അനൗപചാരികമായ ചർച്ചയാണ് നടന്നതെന്നും കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ചൈന സേനകൾക്കിടയിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ധാരണയായതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ഓഗസ്റ്റ് 20ന് രാഹുല്‍ നരേന്ദ്ര മോദിക്കെതിരെ ഇന്ത്യ ചൈനാ അതിര്‍ത്തി വിഷയത്തില്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ലഡാക്കിലെ ആളുകളുമായി സംവദിച്ചതില്‍ നിന്ന് വ്യക്തമായ കാര്യമെന്നാണ് രാഹുല്‍ വിമര്‍ശനത്തെ വിശേഷിപ്പിച്ചത്. ലഡാക്കിലെ ജനങ്ങളുടെ രാഷ്ട്രീയ സ്വരം അടിച്ചമര്‍ത്തിയിരിക്കുകയാണ്. തൊഴില്‍സംബന്ധിയായ സര്‍ക്കാരിന്‍റെ എല്ലാ വാഗ്ദാനവും തെറ്റാണെന്ന് തെളിഞ്ഞു, മൊബൈല്‍ നെറ്റ് വർക്ക് പോലും ലഭ്യമല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.