പുടിൻ അറിയാതെ ഒന്നും നടക്കില്ല, വാഗ്നർ മേധാവി കൊല്ലപ്പെട്ടതിൽ അത്ഭുതമില്ല- ജോ ബൈഡൻ

വാഷിംഗ്ടണ്‍: റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗേനി പ്രിഗോഷിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യെവ്‌ഗേനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്നും പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് കൃത്യമായി എനിക്കറിയില്ല. പക്ഷേ അതില്‍ അത്ഭുതവുമില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍ അറിയാതെ അവിടെ ഒന്നും നടക്കില്ല. എന്തായിരിക്കും പുടിന്റെ മുന്‍ അനുയായിയായ വാഗ്നര്‍ മേധാവിക്ക് സംഭവിച്ചതെന്ന് അറിയില്ല'- എന്നാണ് ജോ ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് യെവ്‌ഗേനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടത്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനും മോസ്‌കോയ്ക്കുമിടയിലാണ് അപകടമുണ്ടായതെന്നും വാഗ്നര്‍ മേധാവിക്കൊപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം റഷ്യന്‍ വ്യോമസേന വെടിവെച്ചിട്ടതാണെന്ന് വാഗ്നര്‍ ബന്ധമുളള ടെലഗ്രാം ചാനല്‍ ആരോപിച്ചു. വ്‌ളാഡിമര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത വാഗ്നര്‍ കൂലിപ്പടയുടെ തലവനാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പുടിന്റെ ജന്മനഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് പ്രിഗോഷിനും ജനിച്ചത്. കുട്ടിക്കാലത്തു തന്നെ അടിപിടി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തി ജയിലില്‍ പോയ പ്രിഗോഷിന്‍ പിന്നീട് ബര്‍ഗര്‍ കട തുടങ്ങി. അക്കാലത്താണ് അദ്ദേഹം പുടിനുമായി അടുത്തത്. 2000-ല്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന്‍ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചടക്കാനെന്ന പേരില്‍ പുടിന്‍ വാഗ്നര്‍ കൂലിപ്പട്ടാളത്തെ ഒരുക്കി. അതിന്റെ സംഘാടന ചുമതല പ്രിഗോഷിന് നല്‍കി. ഈ സംഘം ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ലെന്നാണ് പറയപ്പെടുന്നത്. 2022 വരെ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിനാണെന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. ഈ വര്‍ഷം ആദ്യമാണ് പുടിനും വാഗ്നര്‍ ഗ്രൂപ്പും തമ്മിലുളള ഭിന്നതകള്‍ പുറത്തുവരുന്നത്. ജൂണില്‍ പുടിനെതിരെ വാഗ്നര്‍ ഗ്രൂപ്പ് തുടങ്ങിയ കലാപം ബെലാറുസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. പിന്നീട് പുടിനും പ്രിഗോഷിനും കൂടിക്കാഴ്ച്ച നടത്തി. പുടിന്‍ വാഗ്നര്‍ ഗ്രൂപ്പിനോട് റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിഗോഷിന്‍ ഈ ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിനുപിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More