പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഹാട്രിക് അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അപ്പനോട് മൂന്നു തവണയും മകനോട് ഒരുതവണയും തോറ്റുവെന്ന പേര് ജെയ്കിനു ലഭിക്കും. അതിന് ആശംസകൾ നേരുന്നു എന്നായിരുന്നു മുരളീധരന്‍റെ പരിഹാസം. 'ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നും അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്തുവെന്നുമൊക്കെ പ്രചാരണം നടത്തുന്നത് തറ വേലയാണ്. സിപിഎമ്മിന് മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ജനം അത് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 9044 എന്ന നിലയിലേക്ക് കുറയ്ക്കാൻ രണ്ടാമൂഴത്തിൽ ജെയ്കിന് സാധിച്ചിരുന്നു എന്നതാണ് എല്‍ഡിഎഫിന്‍റെ ഏറ്റവുംവലിയ ആത്മവിശ്വാസം. കൂടാതെ, പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്.
എന്നിരുന്നാലും ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള പുതുപ്പള്ളി തെരഞ്ഞെടുപ്പ് ജെയ്കിന് അത്ര എളുപ്പമാകില്ല. ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് തങ്ങളുടെ അപ്രമാദിത്തം ഉറപ്പിച്ചു കഴിഞ്ഞു. അന്നുമുതൽ പ്രചാരണങ്ങളിൽ സജീവമാണ് ചാണ്ടി ഉമ്മൻ.